വിവാഹവസ്ത്രമണിഞ്ഞ് മരണം വരിച്ച വിശുദ്ധ ആരാണ്?

പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു.

നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുട്ടികൾക്കു നൽകിയിരുന്നു. അവയൊരിക്കലും പഴയതോ ഉപയോശൂന്യമോ ആയിരുന്നില്ല. നല്ലതായിരുന്നു. അവധിക്കാലം ചെലവഴിക്കാൻ സാധിക്കുകയില്ലായിരുന്ന നിർഭാഗ്യവാന്മാരായ കൂട്ടുകാരെ ക്യാ ര തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതിലും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിലും അവൾ ആനന്ദം കണ്ടെത്തിയിരുന്നു. കൂട്ടുകാരിൽ ആരെങ്കിലും രോഗിയായാലും അവരെ ശുശ്രൂഷിക്കുന്നതിലും സന്ദർശിക്കുന്നതിലും കുഞ്ഞു ക്യാരയ്ക്കു പ്രത്യേക സിദ്ധി ഉണ്ടായിരുന്നു. സുവിശേഷ കഥകൾ കേൾക്കുവാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും ഇളം പ്രായത്തിലെ അവൾക്കു താൽപര്യമായിരുന്നു.

ഒൻപതു വയസ്സു മുതൽ ജീവകാരുണ്യ സംഘടനായായ ഫോക്കുലാരെ മൂവ്മെന്റിന്റെ കുട്ടികളുടെ വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ദൈവസ്നേഹത്തിന്റെ പരിമളം പരത്തി പറന്നു നടന്നിരുന്ന ക്യാരയെ നാട്ടുകാർക്കു വലിയ ഇഷ്ടമായിരുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ പാട്ടു പാടുവാനും നൃത്തം ചെയ്യുവാനും കളികളിൽ ഏർപ്പെടുവാനും അവൾക്കു ഇഷ്ടമായിരുന്നു. മാതൃകാ ജീവിതം വഴി കൂട്ടുകാരുടെ ഇടയിൽ ഈശോയെ നൽകലായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷം.
പതിനേഴാം വയസ്സിൽ ക്യാര ക്യാൻസർ രോഗബാധിതയായി. അസ്ഥികൾക്കു അർബുദം ബാധിച്ചിരുന്ന അവളുടെ ചികത്സകൾ എല്ലാം വിഫലമായിരുന്നു.

കിമോ തെറാപ്പി ആരംഭിച്ച ഉടനെ അവളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കാലക്രമേണ അവൾ ശയ്യാവലംബയായി. ക്യാര ഡയറിയിൽ ഇപ്രകാരം എഴുതി: ” ഞാൻ വളരെ ചെറുതായതു പോലെ എനിക്കു അനുഭവപ്പെടുന്നു. എന്റെ മുമ്പിലുള്ള വഴി കഠിനമാണ്. വേദന എന്നെ കീഴടക്കുമ്പോഴൊക്കെ ഞാൻ ആവർത്തിച്ചു പറയുമായിരുന്നു “ഈശോയെ നിനക്കു വേണ്ടിയാണിത് നിനക്കിതുവേണമെങ്കിൽ അപ്രകാരം സംഭവിക്കട്ടെ.” ക്യാരയുടെ പുഞ്ചിരിയും മറ്റുള്ളവരെ കരുതുന്ന സ്നേഹവും ഒരിക്കലും നിലച്ചിരുന്നില്ല. സഹനങ്ങൾ ഏറുമ്പോൾ ഈശോയുടെ സാമിപ്യം അവൾ കൂടുതൽ തിരിച്ചറിഞ്ഞിരുന്നു.

കിടപ്പു രോഗി ആയിരിക്കുമ്പോഴും മറ്റുള്ളവർക്കു കത്തുകളും സന്ദേശങ്ങളും ക്യാര അയച്ചിരുന്നു. ഫോക്കുലാരെയുടെ യുവജനസമ്മേളനങ്ങളിൽ അവൾ പങ്കെടുത്തിരുന്നു. ക്യാരയുടെ വിശ്വാസവും മറ്റുള്ളവരോടുള്ള സ്നേഹവും അവളെ കാണുന്ന എല്ലാവർക്കും ഉന്മേഷം നൽകി. അവളുടെ സമ്പാദ്യമെല്ലാം ആഫ്രിക്കയിൽ മിഷനറിയായ ഒരു സുഹൃത്തിനു നൽകി. മരണത്തോടുക്കുമ്പോൾ ക്യാര ഇപ്രകാരം പറയുമായിരുന്നു: “നല്ലൊരു ഹൃദയമല്ലാതെ ഒന്നും എന്റെ കൈവശമില്ല. ആ ഹൃദയം കൊണ്ട് എനിക്കു എപ്പോഴും എല്ലാവരെയും സ്നേഹിക്കാൻ കഴിയും.”

അവസാന കാലമായപ്പോൾ മോർഫിൻ എടുക്കുന്നതും ക്യാര ഉപേക്ഷിച്ചു ,അതിനുള്ള കാരണമായി ആ കൗമാരക്കാരി പറഞ്ഞിരുന്നത്. “ഈശോയക്കു സമർപ്പിക്കാൻ എനിക്കു വേദനകളെയുള്ളു” എന്നായിരുന്നു. മരുന്നുകളോടു പ്രതികാരത്ത അവസ്ഥയിലായപ്പോൾ അവൾ തന്റെ ശവസംസ്കാര ശുശ്രൂഷ പ്ലാൻ ചെയ്തു. വെളുത്ത നിറമുള്ള വിവാഹ വസ്ത്രം അണിഞ്ഞാണ് മണവാളനായ ഈശോയെ സ്വീകരിക്കാൻ 1990 ഒക്ടോബർ ഏഴിനു പുഞ്ചിരിക്കുന്ന ആ വിശുദ്ധ പറന്നകന്നത്.

ഒൻപതു വർഷത്തിനുള്ളിൽ ക്യാരയുടെ നാമകരണ നടപടികൾ ആരംഭിച്ചു 2010 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു. “ദൈവസ്നേഹമുള്ള സ്നേഹത്തിനു മാത്രമേ ശരിയായ സന്തോഷം നൽകാൻ കഴിയും”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles