കറുത്ത നസ്രായന്റെ രൂപം കറുത്തു പോയത് എങ്ങനെയാണെന്നറിയാമോ?

ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ” കറുത്ത നസ്രായൻ ” (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്തു പ്രതിമ. ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയിലെ കിയാപ്പോയിലെ (Quiapo) കറുത്ത നസ്രായന്റെ ബസിലിക്കായിൽ (Basilica of the Black Nazrane) പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശേന്തിയ യേശുവിന്റെ രൂപമാണ് കറുത്ത നസ്രായൻ.
പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ അജ്ഞാതനായ ഒരു ശില്പിയാണ് ഒരു ഇരുണ്ട തടിയിൽ ഈ പ്രതിമ കൊത്തിയെടുത്തത്. രൂപത്തിൻ്റെ ശിരസ്സിൽ അബാക്ക ചെടിയുടെ നാരു കൊണ്ടു നിർമ്മിച്ച തലമുടിയുണ്ട്. അതോടൊപ്പം സ്വർണ്ണം കൊണ്ടുള്ള ഒരു മുൾക്കിരീടവമുണ്ട്. കിരീടത്തിൽ പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കാൻ മൂന്നു രശ്മികൾ ഉണ്ട്. (ക്രിസ്തീയ കലയിൽ, ക്രിസ്തുവിൻ്റെ ശിരസ്സിൽ നിന്നു നിർഗളിക്കുന്ന മൂന്നു രശ്മികള Tres Potencias അഥവാ Three Powers എന്നോണ് വിളിക്കുക. പരിശുദ്ധ ത്രിത്വത്തില മൂന്നു ഗുണങ്ങളെയാണ് ഇതു സൂചിപ്പിക്കുക : സൃഷ്ടിക്കു കാരണഭൂതനായ പിതാവ്, രക്ഷകനായ പുത്രൻ, പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവ്)
1606ൽ അഗസ്തീനിയൻ മിഷനറിമാരാണ് മെക്സിക്കോയിൽ നിന്നു ഈ രൂപം ഫിലിപ്പിൻസിൽ കൊണ്ടുവരുന്നത്. ഈ രൂപത്തിന്റെ യഥാർത്ഥ നിറം വെളുത്തതായിരുന്നു.  ഫിലിപ്പിൻസിലേക്കുള്ള യാത്രയിൽ കപ്പലിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് ഈ രൂപം കറുത്തത് എന്നും ഒരു പാരമ്പര്യമുണ്ട് .
1650 ൽ പത്താം ഇന്നസെൻ്റ് പാപ്പ ഫിലിപ്പിയിനികളുടെ കറുത്ത നസ്രായനോടുള്ള ഭക്തി ഒരു പേപ്പൽ ബൂളയിലൂടെ ഔദ്യോഗികമായി അംഗീകരിച്ചു. 16-ാം നൂറ്റാണ്ടിൽ കറുത്ത നസ്രായൻ ഫിലിപ്പിൻസിൽ എത്തിയതു മുതൽ ഫിലിപ്പിയിനികളുടെ പരുപരുത്ത ജീവിത യാഥാർത്യങ്ങളിൽ എന്നും ആശ്രയവും ആശ്വാസവുമാണ് ഈ കറുത്ത നസ്രായൻ. എല്ലാ വർഷവും 3 പ്രാവശ്യം ഈ രൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. ഒന്നാമതു പുതുവർഷാരംഭത്തിൽ, രണ്ടാമതു ജനുവരി 9 മൂന്നാമതു ദുഃഖവെള്ളിയാഴ്ച.
ആദ്യനാളുകളിൽ മനിലയിലെ വിവിധ ദൈവാലയങ്ങളിൽ ഈ തിരുസ്വരൂപം മാറി മാറി പ്രതിഷ്ഠിച്ചിരുന്നു. 1787 ൽ കിയാപ്പോ ദൈവാലയം (Quiapo Church ) കറുത്ത നസ്രായൻ്റെ പ്രതിഷ്ഠാ സ്ഥലമായി.
2006 ൽ കറുത്ത നസ്രായൻ ഫിലിപ്പിയൻസിൽ എത്തിയതിൻ്റെ നാനൂറാം വാർഷികമായിരുന്നു.

എല്ലാ വർഷവും ജനുവരി ഒൻപതിനു കറുത്ത നസ്രായനുമായി മനിലയിലെ ക്വിയാപോ (Quiapo ) തെരുവുകളിലൂടെ പ്രദിക്ഷണം നടത്തുന്നു. ഇതിനു സാക്ഷ്യം വഹിക്കാൻ ദശലക്ഷക്കണക്കിനു വിശ്വാസികൾ മനിലയിലെത്താറുണ്ട്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നസ്രായൻ പ്രദിക്ഷണം നടന്നത് 2012 ലെ 22 മണിക്കൂർ നീണ്ടു നിന്ന പ്രദിക്ഷണമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles